Tuesday 2 October 2012

ചിരട്ടയില്‍ എരിയുന്ന കനലുകള്‍ .

എന്‍റെ ഒരു ബന്ധുവീട്ടില
്‍ വീടിന്‍റെ അറ്റകുറ്റപ്പണികല്‍ നടക്കുകയാണ് .ഒരു സഹായി എന്നോണം ഞാന്‍ അവിടെ കഴിഞ്ഞു കൂടുകയാണ്‌ .ഗൃഹ നാഥന്‍ ഗള്‍ഫ്കാരന്‍ .ചെയ്ന്‍സ്മോക്കേര്‍.ത്രീ ഫൈവ് സിഗററ്റുകളുടെ ആസനത്തില്‍ നുള്ളി ചുണ്ടിലേക്കെടുത്ത് വെച്ച് തീക്കൊടുത്ത് ആഞ്ഞൊരു വലിയുണ്ട് മൂപ്പര്‍ക്ക്. .ഗള്‍ഫ്‌ സിഗരറ്റിന്റെ "പരിമളം "അന്തരീക്ഷത്തിലേക്ക് ഊതിവിടുന്നതിനും ഒരു സ്റ്റൈലുണ്ട് .

ഞാന്‍ അന്ന് ഏഴാം ക്ലാസില്‍ പഠിക്കുകയാണ് എന്നാണ് ഓര്‍മ.ഗൃഹനാഥന്റെ സിഗരറ്റ് വലിയില്‍ ഞാന്‍ ആകൃഷ്ട്നായി .ഇടയ്ക്കിടെ ഗൃഹനാഥന്റെ  സിഗരെറ്റ്‌ മോഷ്ടിച്ച് വലിക്കാന്‍ തുടങ്ങി .രാത്രിയില്‍ ടെറസ്സിന്റെ മുകളില്‍ കയറി ക്കിടന്നാണ് വലി .

ഒരുദിവസം സന്ധ്യാനേരം കരുതിവെച്ച സിഗരറ്റുമായി ടെറസ്സിലേക്ക് കയറാന്‍ ഒരുങ്ങിയപ്പോഴാണ്,ഏണി അവിടെയില്ലാ എന്ന് ഞന്‍ അറിഞ്ഞത് .അടുത്ത വീട്ടുകാരന്‍ ആവശ്യത്തിനായി കൊണ്ടുപോയിരിക്കുന്നു .എനിഎന്ത് ചെയ്യും ?

ഞാന്‍ ആലോചിച്ചു .കക്കൂസില്‍നിന്നായാലോ വലി  .?

അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത് ...ലൈറ്റര്‍ ടെറസ്സിന്റെ മുകളിലാണ് .ഒരു തീപ്പെട്ടിക്കു വേണ്ടി വീട് മുഴുവന്‍ അരിച്ചു പെറുക്കി .ഞാന്‍ അമ്മായി എന്നുവിളിക്കുന്ന ഗൃഹ നാഥന്‍റെ ഭാര്യ മാത്രമേ അന്നവിടെയുള്ളൂ .....

എന്താടാ നീ തപ്പിനടക്കുന്നത് ?..........അമ്മായിയുടെ ചോദ്യം .

ഞാന്‍ മുറ്റത്തേക്കിറങ്ങി .സന്ധ്യ കഴിഞ്ഞ്ഇരുട്ട് വീണിരിക്കുന്നു .അയല്‍പക്കത്തെ കുട്ടികളുടെ ഈണത്തിലുള്ള പുസ്തകവായന കേള്‍ക്കാം ....പാഠം മൂന്നു തെന്നാലി രാമന്‍ ..............തെന്നാലി രാമന്‍ വിജയനകരിയിലെ കൊട്ടാരത്തില്‍ മന്ത്രിയായിന്നു .............................തെന്നാലി രാമന്‍ അതി ഭുദ്ധിമാനായിരുന്നു ................................

അപ്പോഴാണ്‌ എന്‍റെ ഭുദ്ധിയില്‍ ഒരു വഴി തെളിഞ്ഞുവന്നത് .തെന്നാലി രാമന്‍റെ ഭുദ്ധി .

.അടുക്കളയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാചകം വീടിന് പിറക് വശത്തെ വിറക്‌ പുരയില്‍ ആയിരുന്നു .അടുപ്പില്‍ തീക്കനല്‍ ഉണ്ടാകും ........ഐഡിയാ........ഒരു വിറക്‌ കഷണവുമായി ഞാന്‍ അടുപ്പില്‍ ചികഞ്ഞ് നോക്കി .

ശ്വാസം നിലക്കാത്ത ജീവനുള്ള തീക്കനലുകള്‍ എന്നെ നോക്കി ചിരിക്കുന്നു .....അപ്പോഴാണ്‌ ഞാന്‍ ആലോചിച്ചത് ....എങ്ങിനെ സിഗരറ്റ് കത്തിച്ചു കക്കൂസിലേക്ക് പോകും ?....ആരെങ്കിലും കണ്ടാല്‍ ?

വീടിനടുത്തുള്ള കദളിവാഴത്തോട്ടത്തിന്  നടുവിലാണ് കക്കൂസ് ഉള്ളത് .വാട്ടര്‍ ടാപ്പ്‌  സൗകര്യം  ഇല്ല .കിണറ്റില്‍നിന്നും വെള്ളം കോരിനിറച്ച ബാക്കെറ്റുമായി വേണം കക്കൂസില്‍ പോകാന്‍ . 

അപ്പോഴാണ്‌ എന്‍റെ ബുദ്ദിയില്‍ ആ ഐട്യ തെളിഞ്ഞത് .

 തീക്കനല്‍ ഒരു ചിരട്ടയിലിട്ടു ആദ്യം കക്കൂസില്‍ കൊണ്ട് വെക്കുക ,എന്നിട്ട് വെള്ളവുമായ് കക്കൂസില്‍ പോവുക .

അങ്ങിനെ കനലിട്ട ചിരട്ട ഞാന്‍ ഇരുളിന്റെ മറവിലൂടെ കക്കൂസില്‍ കൊണ്ട് വെച്ചു .എന്നിട്ട് അതെവഴിത്തന്നെ ,വീടിന്‍റെ പിറകിലൂടെ കിണറ്റിന്‍ കരയില്‍ എത്തി .

 ബക്കറ്റ് കാണുന്നില്ല .അതെവിടെപ്പോയ്‌ .

അപ്പോഴാണ്‌ ആ ഞെട്ടിക്കുന്ന കാഴ്ച്ച ഞാന്‍ കാണുന്നത് .അമ്മായി ബക്കറ്റും വെള്ളവുമായി കദളിവാഴ ത്തോട്ടത്ത്തിലൂടെ കക്കൂസിലേക്ക് നടക്കുന്നു .

ചിരട്ടയിലെ കനലുകള്‍ എന്‍റെ നെഞ്ജത്ത് എരിയാന്‍ തുടങ്ങി .അതു ഞ്ഞരംമ്പിലൂടെ പടര്‍ന്നുകയറി .കക്കൂസില്‍ എത്തുന്ന അമ്മായി കാണാന്‍ പോകുന്നത് ,ഇരുട്ടില്‍ ചിരട്ടയില്‍ എരിയുന്ന കനലുകള്‍ ആണ് .

ഞാന്‍ അവിടെ പതുങ്ങി നിന്നു ...അമ്മായി കക്കൂസില്‍ കയറിയതും ........

.......കുഞാമ്യെ ....

...എന്നൊരു നിലവിളിയോടെ കക്കൂസില്‍നിന്നും പുറത്തേക്ക് ഓടി ...ഞാന്‍ ഇരുട്ടിന്റെ മറവിലൂടെ അടുത്ത വീട്ടില്‍ അഭയം പ്രാപിച്ചു .

ഭുദ്ധി പാളിയ ഞാന്‍ ഭുദ്ധിമാനായ തെന്നാലിരാമന്‍റെ കഥ ഉറക്കെ വായിക്കുന്ന കുട്ടികളുടെ അടുത്തിരുന്നു .

പന്ത്രണ്ടു വയസ്സുകാരനായ ഞാന്‍ സിഗരറ്റ് വലിക്കുന്ന കഥ എങ്ങാനും എന്‍റെ ബാപ്പയറി ഞാലുണ്ടാകുന്ന പുകില് ....ഹോ ...

അമ്മായി ഓടിയത് കുഞാമിനാന്റെ വീട്ടിലേക്കാണ് .കുഞ്ഞാമിയുടെ മൂത്തമകനോടും ,മത്സ്യത്തൊഴിലാളിയായ ഉസ്മാന്ക്കയോടും കിതച്ചു കിതച്ചു അമ്മായി ഒരുവിധം താന്‍ കണ്ട സംഭവം വിവരിച്ചു .

ചിരട്ടയില്‍ എരിയുന്ന കനലുകളോ?..........അതും കക്കൂസില്‍ .ഉസ്മാന്ക്കാക്ക് ഒന്നും പിടികിട്ടുന്നില്ല .

  .കൃത്യമായ നിഗമനത്തില്‍ അവര്‍ക്ക് എത്താന്‍ കഴിഞ്ഞില്ല .പക്ഷെ .........ഉസ്മാന്റെ മനസ്സില്‍ സംശയം ഉടലെടുത്തു ....ആ സംശയം അയാള്‍ കുഞാമിയോടു തുറന്നു പറഞ്ഞു .

,,,,,,,ജിന്നിന്റെ കളിയാണെന്ന് തോന്നുന്നു ,,,,,,,,

.....അപ്പൊ ജിന്നുകള്‍ കക്കൂസില്‍ പോകുമോ ?...സംശയം കുഞ്ഞാമിയുടെതാണ്‌.

എടീ ബട്കൂസെ ................ജിന്നുകളില്‍ നല്ലതുമുണ്ട് ചീത്തയുമുണ്ട് ...നല്ല ജിന്നുകള്‍ പള്ളികളിലും പള്ളിക്കാട്ടിലും മൊക്കെ കറങ്ങിനടക്കും ...ചീത്ത ജിന്നുകളാണ്‌ ഇങ്ങനെ കക്കൂസിലെക്കെ ഹറാംമ്പര്‍പ്പ് ഉണ്ടാക്കുന്നത്‌ ...ഉസ്മാന്‍ കെട്ട്യോളെ പറഞ്ഞ് മനസിലാക്കി .

അത് ശെരി.....................കുഞ്ഞാമി തന്റെ അറിവുകേടില്‍ പശ്ചാത്തപിച്ചു .

പിറ്റേ ദിവസം ഉസ്മാന്റെ കേറോഫില്‍ നരച്ച താടിയും വെള്ള  തൊപ്പിയും വെച്ച ഒരാള്‍ വീട്ടില്‍ വന്നു .അയാള്‍ ആ ചിരട്ട പരിശോദിച്ചു.

അവിടെയും ഇവിടെയും പതുങ്ങി പതുങ്ങി ഞാന്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു .

അയാള്‍ ഒരു വിരലടയാള വിതക്തനെപ്പോലെ ആ ചിരട്ട പരിശോദിക്കുകയാണ് .....

ജിന്നിന്റെ കൈവിരലടയാളമേങ്ങാനും കിട്ടിയാലോ ?.....

തന്‍റെ തുണിസഞ്ചി യില്‍ നിന്ന് രണ്ടു സ്റ്റിക്കര്‍ എടുത്തു അയ്യാള്‍ അമ്മായിക്ക് കൊടുത്തു .ഒരു പള്ളിക്കുബ്ബയുടെ ചിത്രവും അറബിയില്‍ ഏതാണ്ടോ എഴുതിയ പച്ച നിറമുള്ള സ്ടിക്കെര്‍ .

.അമ്മായി മടക്കിയ പണം എണ്ണിനോക്കതെ കീശയില്‍ താഴ്ത്തി അയാള്‍ മടങ്ങി .

അന്ന് രാത്രി കുഞ്ഞായി മുസ്ല്യാര്‍ വീട്ടിലെത്തി .രണ്ടു യാസീന്‍ ഒതി .

നെയ്യില്‍ വാട്ടിയ തേങ്ങാ കഷണം കൊണ്ട്  ഡക്കറേഷന്‍ ചെയ്ത പുഴുങ്ങിയ മധുരമുള്ള ഗോതമ്പ്‌ കറി മുസ്ല്യാരോടൊപ്പം ഞാനും തിന്നു .

അമ്മായി മടക്കിയതും വാങ്ങി കുഞ്ഞായി മുസ്ല്യാര്‍ മുറ്റത്തേക്കിറങ്ങി . അമ്മായിക്ക് ഒരു ഉറപ്പ്‌ കൊടുത്തു ....

..ആ ജിന്നിന്‍റെ ശല്യം എനി ഉണ്ടാവില്ല .

ആ ഉറപ്പു ശെരിയായി ഭാവിച്ചു .

ആ  “ജിന്നിന്റെ” ശല്യം പിന്നീട് ആ വീട്ടില്‍ ഉണ്ടായിട്ടില്ല .

ശുഭം ..........(.അത്തോളിക്കാരന്‍ )

10 comments:

  1. ഈ ജിന്ന് വല്ലാത്ത ഒരു ജിന്ന് തന്നെയാ നാസര്‍ ഭായ്‌............എഴുത്തിന്റെ ലോകത്തെ അതിശയിപ്പിക്കാന്‍ പോകുന്ന ജിന്ന്...

    ReplyDelete
  2. രസകരം..,
    അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുമല്ലോ...

    ReplyDelete
  3. കള്ള പഹയ... ജിന്നെ..... ഇത് എന്നിട്ട് ഇപ്പോള്‍ അമ്മായിയോട് പറഞ്ഞോ???? അത് ഒന്ന് പറഞ്ഞ് നോക്ക്.... അടി കിട്ടിയാല്‍ അതും ഒരു പോസ്റ്റ്‌ ആക്ക്കാലോ.... രസകരം ആയി

    ReplyDelete
    Replies
    1. നായരേട്ടാ ....അത് വേണോ .എന്‍റെ അമ്മായി ഒരു പുലിയാ .ഹ ഹ .സന്തോഷം .

      Delete
  4. ഗോതമ്പുകറിയും തേങ്ങയും തിന്നു ജിന്ന്‍ മനസമാധാനത്തോടെ ജീവിച്ചു. മുസ്ല്യാരുടെ ശക്തി തന്നെ. :)

    ReplyDelete
    Replies
    1. ഹ ഹ ഹ ......സന്തോഷം .

      Delete
  5. പടച്ചോനേ...ജിന്നുകള്‍ വരുന്ന വഴിയേ.... :) ജിന്നുകള്‍ നിറച്ചും അക്ഷരതെറ്റുകള്‍ വാരി വിതറിയിട്ടുണ്ട് ..ഒരു ശുദ്ധികലശം നടത്തൂ .. :)

    ReplyDelete
  6. അക്ഷരതെറ്റുകള്‍ തീര്‍ച്ചയായും ശ്രദ്ധിക്കും .നിങ്ങളുടെ നിര്‍ദേശങ്ങള്‍ ,വിമര്‍ശനങ്ങള്‍ എല്ലാം താഴ്മയോടെ സ്വീകരിക്കും .............വൈകല്യങ്ങള്‍ ഒരു അലങ്കാരമായി ഏറ്റെടുക്കാന്‍ നിങ്ങക്ക് കഴിയും എന്നാ വിശ്വാസത്തില്‍ ........തിരുത്താന്‍ കഴിയാത്ത അക്ഷര തെറ്റുകളുമായി ഞാന്‍ ഇനിയും വരും .

    ReplyDelete